റിപ്പോർട്ട്: അനൂപ് കട്ടിമറ്റം
ടൗണിലെ ഹോട്ടലിൽ നിന്നും ചായ കുടിച്ച് പുറത്തിറങ്ങിയ ഭൂമിരാജ് റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചൂണ്ടച്ചേരി സാൻജോസ് സ്കൂളിലെ ബസിടിച്ചാണ് അപകടം. മൃതദേഹം മേരിഗിരി ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. ഫയർഫോഴ്‌സ് സ്ഥലത്തെത്തി റോഡിൽപരന്നൊഴുകിയ രക്തം കഴുകിനീക്കി.
വർഷങ്ങളായി ഭരണങ്ങാനത്ത് താമസക്കാരനായ കൂലിപ്പണിക്കാരനാണ് തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിയായ ഭൂമിരാജ്. ഒന്നും രണ്ടും മാസം കൂടുമ്പോൾ നാട്ടിൽ പോയി വരികയായിരുന്നു പതിവ്.
ഭാര്യ പരേതയായ അഴകമ്മ.
മക്കൾ: ശെൽവരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി.സംസ്കാരം പിന്നീട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.