പാലാ: സ്കൂൾ തുറന്നതോടെ മാർത്തോമ്മാ ചർച്ച് റോഡിൽ ഗതാഗത തടസ്സം രൂക്ഷമായി. നഗരസഭാ റോഡായതിനാൽ ഈ ഭാഗത്ത് വീതി കുറവാണ്. രാവിലെ വിദ്യാർത്ഥികളെ കൊണ്ടുവരാനും വൈകിട്ടു കൊണ്ടുപോകാനും മാതാപിതാക്കൾ എത്തുമ്പോൾ തിരക്ക് കൂടും. വീതി കുറഞ്ഞ ഈ റോഡിൻ്റെ ഇരുവശത്തും ബൈക്കുകളും കാറുകളും രാവിലെ മുതൽ പാർക്കു ചെയ്യുന്നതിനാൽ ഗതാഗത തടസ്സം രൂക്ഷമായി. കാൽനടയായി വരുന്ന വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഇതുമൂലം ഏറെ ബുദ്ധിമുട്ടുകയാണ്. ഈ റൂട്ടിലുള്ള വ്യാപാര സ്ഥാപനങ്ങളിലേയ്ക്കു കൊണ്ടുവരുന്ന സാധനങ്ങൾ തിരക്കുള്ള സമയം റോഡിൽ വാഹനം പാർക്കു ചെയ്തു ഇറക്കുന്നതും ഗതാഗത തടസ്സം രൂക്ഷമാക്കുന്നു. നേരത്തെ ഈ റൂട്ടിലെ ഇത്തരം പാർക്കിംഗുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഇപ്പോൾ അധികൃതർ ശ്രദ്ധിക്കാതെ വന്നതോടെ അനധികൃത പാർക്കിംഗ് രൂക്ഷമാകുകയായിരുന്നു.
ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ജനവേദി ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. അനൂപ് ചെറിയാൻ, ബിനു പെരുമന, ജസ്റ്റിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.