Subscribe Us



ഒരു ആശങ്കയും കൂടാതെ ഏതു നേരത്തും ചെന്ന് കാണാൻ കഴിയുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാൾ തന്നെയാണ് പി സിയെന്ന് മാധ്യമ പ്രവർത്തക ശ്രീലാപിള്ള

തിരുവനന്തപുരം: പി സി ജോർജിനെ പിന്തുണച്ച് മാധ്യമ പ്രവർത്തക ശ്രീലാപിള്ള രംഗത്ത്. ഒരു ആശങ്കയും  കൂടാതെ ഏതു നേരത്തും ചെന്ന് കാണാൻ കഴിയുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാൾ തന്നെയാണ് പി സിയെന്ന് ശ്രീലപിള്ള തൻ്റെ  ഫേസ്ബുക്ക് പേജിൽ കുറിച്ചു. പി സി ജോർജിൻ്റെ അറസ്റ്റിനു പിന്നാലെയാണ് ശ്രീലാപിള്ളയുടെ കുറിപ്പ്. ജന്മഭൂമി ദിനപത്രം, റിപ്പോർട്ടർ ടിവി, ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ മാധ്യമ പ്രവർത്തകയായിരുന്നു ശ്രീലാപിള്ള. ഇപ്പോൾ ഭാരത് ലൈവിൻ്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ്.

ശ്രീലാപിള്ള പിള്ളയുടെ ഫേസ് ബുക്ക് കുറിപ്പ് താഴെ വായിക്കാം.

പി സി ജോർജിനെ പരിചയപ്പെടുന്നത് ജന്മഭുമിയിലെ ട്രെയിനിങ് കാലത്താണ് ....ട്രെയിനിങ് കാലത്തു ഒരു ദിവസം പി സി യുടെ പത്രസമ്മേളനം അറ്റൻഡ് ചെയ്തു പുറത്തിറങ്ങി ഫോൺ ചെയ്യുന്നത് കണ്ട പി സി  സൂക്ഷിച്ചു ഫോൺ ഉപയോഗിക്കണം ചെറിയ കുട്ടികൾ ഫോണുമായി നടക്കുന്നത് കാണുമ്പോൾ പേടിയാകും എന്ന് പറഞ്ഞു...അങ്ങനെയാണ് ആദ്യം പരിചയപ്പെടുന്നത് ...പിന്നീട് കേരള കോൺഗ്രസ് സെക്യൂലർ പാർട്ടി  ഓഫിസുമായി മാറി നിന്ന സമയത്തു ജനഭൂമിയുടെ  എഡിഷൻ ആ ഓഫിസിനു മുകളിലെ നിലയിൽ ആയി...അങ്ങനെ ഇടയ്ക്കിടെ അത് വഴി പോകുമ്പോൾ സംസാരിക്കും ..ഇടയ്ക്കു പ്പോളെങ്കിലും കാണാതെ വന്നാൽ ആ ബഹളം വക്കുന്ന കുട്ടി എവിടെ അവളുടെ ഒച്ച കേൾക്കുന്നില്ലല്ളോയോ എന്ന് പറഞ്ഞു തിരക്കി ഓഫിസിലേക്കു വന്നു എല്ലാവരെയും കണ്ടു സംസാരിച്ചു പോകും ..അദ്ദേഹത്തിന്റെ  മകൻ ഷോൺ ജോർജിന്റെ വിവാഹ വാർത്ത സെക്കുലർ നേതാവിന്റെ മകനും മതം മാറ്റം അനിവാര്യം  എന്ന് വാർത്ത ചെയ്തപ്പോളും അദ്ദേഹം ചിരിച്ചു കടന്നു പോയതേയുള്ളു. പലപ്പോളും അദ്ദേഹത്തിനെതിരായി വരാത്ത നല്കിയപ്പോളും ഒരസഹിഷ്‌ണുതയും പ്രകടിപ്പിക്കാതെ സ്വന്തം മകളെ പോലെ ചേർത്ത് നിർത്തുകയായിരുന്നു .. ...പത്രസമ്മേളനം വിളിക്കുമ്പോൾ യൂണിറ്റ് ഇല്ല അല്പം കഴിഞ്ഞേ വരുകയുള്ളു അത്രയും നേരം ഒന്ന് വെയിറ്റ് ചെയ്യണേ എന്ന് പറയുമ്പോൾ അവിടെ കൃത്യ സമയത്തെത്തുന്ന പത്രക്കാരെ സംസാരിച്ചു ഇരുത്തി ഞാൻ ചെല്ലുന്നിടം വരെ കാത്തു നിന്നിട്ടുണ്ട്.....കുടുംബവിഷയങ്ങൾ  അടക്കം കാണുമ്പോളെല്ലാം ചോദിക്കും ....ഡെങ്കി പിടിച്ചു എസ് യൂ ടി ആശുപത്രിയിൽ കിടക്കുമ്പോളും ഓഫിസിലേക്കു വന്നപ്പോൾ ആശുപത്രിയിൽ ആണെന്നറിഞ്ഞു ഉടൻ ആശുപത്രിയിൽ എത്തിന്തെങ്കിലും ആവശ്യമുണ്ടോ കയ്യിൽ ക്യാഷ് ഉണ്ടോ എന്ന് ചോദിച്ച അദ്ദേഹത്തിന്റെ കരുതൽ അന്നെ തിരിച്ചറിഞ്ഞതാണ് ....കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒറ്റയ്ക്കും കൂട്ടായും ഒക്കെ അദ്ദേഹത്തെ അദ്ദേഹം താമസിക്കുന്ന സ്ഥലത്തും വീട്ടിൽ ഒക്കെ പോയി കണ്ടിട്ടുണ്ട് ..ഒരു ആശങ്കയും  കൂടാതെ ഏതു നേരത്തും ചെന്ന് കാണാൻ കഴിയുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാൾ തന്നെയാണ് പി സി ...കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ കണ്ടപ്പോൾ എന്തിനാണ് ഒരു ഭൂലോക തട്ടിപ്പുകാരിയോട് സംസാരിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞു. തട്ടിപ്പുകാരി പ്രൊജക്ടുമായി ആദ്യം സമീപിക്കുന്നത് തന്നെയാണ് താനാണ് അവരെ ആര്യാടന്റെ ഓഫിസിലേക്കു പറഞ്ഞു വിട്ടത് അങ്ങനെയാണ് അവർ നശിപ്പിക്കപ്പെട്ടത്ത് അത് തനിക്കുള്ള മനസ്താപത്തിനുള്ള കാരണമെന്നും അതുകൊണ്ടു അവരോട് സഹതാപം ഉണ്ടെന്നും പറഞ്ഞു....തന്നോട് മാന്യമായി  പെരുമാറിയ ഒരേ  ഒരു രാഷ്ട്രീയക്കാരൻ പി സി ജോർജ് ആണെന്ന് പറഞ്ഞ അവർ മൊഴിമാറ്റി ഇപ്പോൾ പറയുന്നതിന്റെ പിന്നിൽ വ്യക്തമായ ലക്‌ഷ്യം തന്നെയാണുള്ളത്.ഏതായാലും നിയമസഭയിൽ കള്ളം പറഞ്ഞ കള്ളക്കടത്തിൽ ആരോപണ വിധേയൻ ആയ മുഖ്യമന്ത്രിയെക്കാളും ജനങ്ങൾക്ക് വിശ്വാസം പി സി എന്ന നേതാവിനെ തന്നെയാണ് ......പിസിക്കൊപ്പം തന്നെ.

Post a Comment

0 Comments