പാലാ: നഗരത്തിൽ സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുകയോ ഹെൽമെറ്റ് ഇല്ലാതെ ബൈക്കോടിക്കുകയോ ചെയ്താൽ സ്വൈപ്പിങ്ങ് മെഷ്യനുമായി പോലീസ് ജാഗരൂഗരായി കാത്തു നിൽക്കുന്ന കാഴ്ച സാധാരണയാണ്. എന്നാൽ ഒറ്റ വീലിൽ അഭ്യാസം നടത്തുന്ന ഫ്രീക്കന്മാർ എന്ത് അഭ്യാസം നടത്തിയാലും നിയന്ത്രിക്കാൻ ആരുമില്ല. അതിനാൽ തന്നെ ഫ്രീക്കന്മാരുടെ വിളയാട്ടം പാലായിൽ വ്യാപകമായി.
കഴിഞ്ഞ ദിവസവും ഇന്നും ഗവൺമെൻ്റ് ആശുപത്രിക്കു മുന്നിലുള്ള വെയിറ്റിംഗ് ഷെഡിനു മുന്നിൽ ഓടുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് ഫ്രീക്കൻമാർ അഭ്യാസപ്രകടനം നടത്തിയത്. വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിൽക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കത്തക്കവിധമായിരുന്നു ഫ്രീക്കന്മാരുടെ വിളയാട്ടം.
വൈകുന്നേരങ്ങളിലും കാതടപ്പിക്കുന്ന ശബ്ദത്തോടെ ഫ്രീക്കന്മാർ ടൗണിൽ വിളയാടുന്നത് സ്ഥിരമായി. എങ്കിലും പോലീസ് നടപടിയെടുക്കാറില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.
ഏതെങ്കിലും പ്രതിയെ പിടികൂടിയാൽ സിനിമാ കഥകളെ വെല്ലുന്ന തിരക്കഥ ചമച്ചു നാട്ടുകാരെ അറിയിക്കാൻവെമ്പൽ കൊള്ളുന്ന കാക്കി ഹൃദയങ്ങളിലെ കലാകാരന്മാർ ഇതു ഗൗനിക്കാറില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇത്തരം ഫ്രീക്കന്മാരുടെ വിളയാട്ടം നിയമങ്ങൾ പാലിച്ചു വാഹനമോടിക്കുന്ന ഏതെങ്കിലും ഹതഭാഗ്യൻ്റെ നെഞ്ചത്തുകയറുന്നത് വരെ അധികാരിക ൾ ഉറക്കം തുടരുമെന്നാണാക്ഷേപം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.