പാലാ: പാലാ നഗരസഭ പരിധിയിൽ ഉൾപ്പെട്ട മുണ്ടുപാലം ഭാഗത്ത് അനധികൃത പാടം നികത്തൽ നടക്കുന്നതായി പരാതി. ഇവിടെയുള്ള പോണാട് പാടശേഖരമാണ് നികത്തുന്നതായി പരാതി ഉയർന്നിട്ടുള്ളത്. ഇതു സംബന്ധിച്ചു നാട്ടുകാർ ജില്ലാ കളക്ടർ അടക്കമുള്ളവർക്കു പരാതി നൽകിയിരുന്നെങ്കിലും ഉന്നതരുടെ ഒത്താശയോടെ പാടശേഖരം നികത്തുന്നുവെന്നാണ് ആക്ഷേപം. നാലിറേറെ ജെ സി ബികൾ ഒരേ സമയം പാടശേഖരം നികത്തുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. പാടശേഖരം നികത്തി പുരയിടമാക്കുന്നതോടെ ഈ ഭാഗമാകെ വെള്ളക്കെട്ടിൽ നിറയുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. വില്ലേജ്, താലൂക്ക് അധികൃതരുടെ ഒത്താശ അനധികൃത പാടം നികത്തലിനുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. പാടം നികത്തൽ ആരംഭിച്ചതോടെ വെള്ളക്കെട്ട് ആയി ഗതാഗതം താറുമാറായ റോഡ് വരുംനാളുകളിലെ ദുരിതത്തിനു സാക്ഷ്യം ആണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.