ആശുപത്രിയുടെ ഭാഗത്ത് വളവു നിവർത്തി വീതി കൂട്ടുന്നതിനു ആവശ്യമായ 2.72 സെൻ്റ് സ്ഥലം പൊതുമരാത്ത് വകുപ്പിന് റവന്യൂ വകുപ്പ് മുഖേന നിരന്തരഫയൽ നീക്കത്തിലൂടെ രണ്ട് വർഷം മുൻപ് പീറ്റർ പന്തലാനിയുടെ ശ്രമഫലമായി ജില്ലാ കലക്ടർ ഉത്തരവിലൂടെ പൊതുമരാമത്ത് കൈമാറിയത് ഇപ്പോൾ ഭരണാനുമതി ലഭിക്കുവാൻ വേഗത്തിലാക്കാൻ സാധിച്ചു. തുടർന്നുള്ള ബൈപാസ് വരെയുള്ള ഭാഗം 9 പേരുടെ സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെ റോഡ് വീതി കൂട്ടി പണിയുന്നതിനും 25 കോടി രൂപായാണ് ബഡ്ജറ്റിൽ ആവശ്യപ്പെട്ടത്. ഇനിയും ഈതുക അനുവദിച്ചു നൽകിയെങ്കിൽ മാത്രമേ റോഡിൻ്റെ പണി ബി എം ആൻ്റ് ബി സി നിലവാരത്തിൽ ബൈപാസിൽ എത്തുച്ചേരുകയുള്ളൂ ആശുപത്രിയിൽ എത്തിച്ചേരുന്ന ആമ്പുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും ദിവസേന വരുന്ന ആയിരകണക്കിന് ആളുകൾക്കും ആശുപത്രി ഭാഗം വളവ് നിവർത്തി റോഡ് നിർമ്മിക്കുന്നതോടുകൂടി ഏറെ പ്രയോജനമാകും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.