പാലാ: തോട്ടിൽ കാൽ വഴുതിവീണ രണ്ടു വയസുകാരി തെരേസയെ രക്ഷിച്ച വിദ്യാർത്ഥികളെ ധീരതയ്ക്കുള്ള അവാർഡിനായി നാമനിർദ്ദേശം ചെയ്യുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. വെള്ളത്തിൽ വീണൊഴുകിയ കുട്ടിയെ ഒഴുക്കിനിടയിൽ കരക്കടുപ്പിച്ച വിദ്യാർത്ഥികൾ മാതൃകയാണ്. അവരുടെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും എം എൽ എ പറഞ്ഞു. എലിക്കുളം കല്ലമ്പള്ളിൽ ആനന്ദ് സുബാഷ്, മണ്ഡപത്തിൽ നിഖിൽ മാത്യു, കിണറ്റുകര ഡിയോൺ നോബി, റെയോൺ നോബി എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്. ഇവരുടെ ശ്രമം മൂലമാണ് കുട്ടിയെ കരയ്ക്കെടുത്തത്. ഇല്ലെങ്കിൽ കുട്ടി ഒഴുക്കിൽപ്പെടുമായിരുന്നുവെന്നും എം എൽ എ കൂട്ടിചേർത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.