പാലാ: വെള്ളപ്പൊക്ക-മഴക്കെടുതിയിലെ ദുരിതബാധിതർക്കുണ്ടായ നഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിതർക്കു പരമാവധി സഹായം ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തീവ്ര മഴയ്ക്കു സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ് നൽകിയ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
കനത്ത മഴയെത്തുടർന്നു അരുണാപുരം കിഴക്കേൽവേലംതുരുത്തേൽ ബാബുവിൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി തകർന്ന സ്ഥലവും എം എൽ എ സന്ദർശിച്ചു. പാലാ നഗരസഭാ കൗൺസിലർ പ്രസാദ് പെരുമ്പള്ളിൽ, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, തങ്കച്ചൻ മുളകുന്നം എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.