പാലാ: രോഗിയാണെങ്കിലും രാജന് ജോലിക്കു പോകാതെ തരമില്ല. നിത്യരോഗിയായ മകൻ്റെ ചികിത്സയ്ക്കും ജീവിത ചെലവിനും ആവശ്യമായ തുക കണ്ടെത്തേണ്ടതിനാൽ തൻ്റെ രോഗാവസ്ഥ കണക്കാക്കാതെ കൂലിപ്പണിക്കു പോകുകയാണ് പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജൻ. നെട്ടെല്ലിന് അകൽച്ചയുള്ളതിനാൽ തുടർച്ചയായി മൂന്ന് ദിവസം പണിക്കു പോയാൽ പിന്നെ ഏതാനും ദിവസം പണിക്കു പോകാൻ സാധിക്കുകയില്ല. ഭാരപ്പെട്ട പണികൾ ചെയ്യുന്നത് ഡോക്ടർമാർ വിലക്കിയിട്ടുണ്ട്. സ്കൂൾ പഠന കാലത്ത് കായിക രംഗത്ത് ശോഭിച്ച ആളായിരുന്നു രാജൻ. മൂന്നു തവണ കേരളാ സ്റ്റേറ്റ് മീറ്റിൽ പങ്കെടുത്ത രാജന് ഒന്നാം സ്ഥാനമടക്കം നേടിയിട്ടുണ്ട്.
ഏകമകൻ അലോഷി ജന്മന തന്നെ രോഗിയായിരുന്നു. ഫിക്സിനുള്ള ഒട്ടേറെ ചികിത്സകൾ നടത്തി. ഫലമുണ്ടായില്ല. വൈദ്യശാസ്ത്രത്തിൽ ഇനി ചികിത്സ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. പതിനഞ്ചു വയസായെങ്കിലും നടക്കാൻ പോലും സാധിക്കുന്നില്ല. എടുത്തുകൊണ്ടാണ് പോകന്നത്. ഇതു കൊണ്ട് അമ്മ ഓമന എപ്പോഴും അലോഷിക്കൊപ്പമാണ്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഈ കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. അലോഷിയുടെ ചികിത്സാ ചെലവിനായി മാസം നല്ലൊരു തുക വേണം. രാജൻ പണിയെടുത്താണ് എല്ലാ ആവശ്യത്തിനുമുള്ള തുക കണ്ടെത്തുന്നത്. സുമസ്സുക്കളായ സുഹൃത്തുക്കൾ വീടുവച്ചു നൽകാമെന്ന് രാജനോട് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും കുറച്ചു സ്ഥലം നൽകിയാൽ രാജൻ്റെയും കുടുംബത്തിനും വാടക വീട് ഉപേക്ഷിച്ചു സ്വന്തം വീട്ടിൽ താമസിക്കാനാവും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.