പാലാ: കോർപ്പറേറ്റുകൾക്കുവേണ്ടി നടത്തുന്ന പകൽകൊള്ളയാണ് ദിനംപ്രതിയുള്ള പെട്രോൾ, ഡീസൽ, പാചകവാതകവില വർദ്ധനവെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ യു ഡി എഫ് ആഹ്വാനം ചെയ്ത കുടുംബ സത്യഗ്രഹസമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിസന്ധിമൂലം സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന ജനത്തെ പരിഗണിക്കാതെ സമാനതകളില്ലാത്ത ദുരിതത്തിലേയ്ക്ക് തള്ളിവിടുന്ന നയമാണ് സർക്കാരിൻ്റെത്. സൂര്യനുദിക്കുന്നതിനൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്ന നിലപാടാണ് സർക്കാർ തുടരുന്നത്. ഈ നടപടിക്കെതിരെ രാഷ്ട്രീയത്തിനതീതമായ പൊതുജനരോഷം ഉയരണമെന്നും മാണി സി കാപ്പൻ പറഞ്ഞു.
ഭാര്യ ആലീസ്, മകൾ ദീപ, മരുമകൻ ദീപു, കൊച്ചുമക്കളായ റയാൻ, നിയ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം, ജിൻസ് കാപ്പൻ, രജനി എന്നിവരും കുടുംബ സത്യഗ്രഹത്തിൽ പങ്കാളികളായി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.