പാലാ: റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരിൽ വ്യാജമായി റിപ്പോർട്ട് തയ്യാറാക്കിയ സംഭവവുമായി ബന്ധപ്പെട്ടു സ്വകാര്യ സ്കാൻ സെൻ്റർ ഉടമയും റേഡിയോളജി വിഭാഗം ജീവനക്കാരനും പോലീസ് പിടിയിലായി. പാലാ ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള സ്കാൻ സെൻ്റർ ഉടമയും ടെക്നീഷ്യനുമാണ് പിടിയിലായത്. ക്ലിനിക്കിൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ഡോക്ടറുടെ പേരിലുള്ള കുറിപ്പ് വ്യാജമായി തയ്യാറാക്കി നൽകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.