പാലാ: കൊച്ചിടപ്പാടി - കവീക്കുന്ന് മേഖലയോടുള്ള വൈദ്യുതി വകുപ്പിൻ്റെ 'ഇരുട്ടടി' തുടരുന്നു. നിരന്തരമുണ്ടാകുന്ന വൈദ്യുതി തകരാറുകളിൽ പൊറുതിമുട്ടിയ ജനത്തിനു മേലാണ് വൈദ്യുതി വകുപ്പിൻ്റെ ഇരുട്ടടി.
ഇന്നലെ രാത്രി ഒൻപതു മണിയോടെ ഈ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തുടർന്നു വൈദ്യുതി ഓഫീസിൽ വിളിച്ചപ്പോൾ ഒരു ലൈൻ പൊട്ടിയതിനാൽ ഓഫ് ചെയ്തതാണെന്നും വൈക്കം റൂട്ടിലെ തകരാർ പരിഹരിക്കുകയാണെന്നും അതു കഴിഞ്ഞാലുടൻ പൊട്ടിയ കമ്പി കെട്ടുമെന്നും അറിയിപ്പ് നൽകി. വൈദ്യുതി കമ്പി കെട്ടാൻ അധികം സമയം വേണ്ടെന്നിരിക്കെ ഇത് കെട്ടി വൈദ്യുതി വിതരണ തകരാർ പരിഹരിച്ചശേഷം പോകേണ്ടിരുന്ന ജീവനക്കാർ പിന്നെ തിരിഞ്ഞു നോക്കിയതേ ഇല്ല. പിന്നീട് രാവിലെ 11:30 യ്ക്ക് ശേഷമാണ് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്.
ഈ മേഖലയിൽ ത്രീ ഫേസ് കണക്ഷൻ എടുത്തവർക്കും യാതൊരു ഗുണവും ഇല്ലാതായിരിക്കുകയാണ്. വൈദ്യുതി വകുപ്പിന് അധിക വരുമാനം ലഭിക്കുമെന്നല്ലാതെ നാട്ടുകാർക്കു ഗുണമില്ലാത്ത ത്രീ ഫേസ് ആണ് ഇവിടെ ഉള്ളത്.
പാലാ നഗരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് ഈ മേഖലയെങ്കിലും വൈദ്യുതി വകുപ്പ് ഈ മേഖലയോട് കടുത്ത അവഗണനയാണ് നിരന്തരം പുലർത്തി വരുന്നത്. നിസാരമായി പരിഹരിക്കേണ്ട കമ്പികെട്ടൽ പോലും 15 മണിക്കൂർ വൈകിയാണ് ചെയ്യുന്നതെന്നത് മനസിലാക്കുമ്പോഴാണ് വൈദ്യുതി വകുപ്പ് ഇരുട്ടടി നൽകി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. രാത്രിയിൽ പണി ഒഴിവാക്കിയവർ നേരം പുലർച്ചെയ്ക്ക് ചെയ്യാൻ ശ്രമിക്കാതെ ഉച്ചവരെ കാത്തിരുന്ന് തങ്ങളുടെ സേവനതത്പരത വെളിവാക്കുകയും ചെയ്തു. അതേ സമയം ഏതെങ്കിലും ജനപ്രതിനിധിയുടെ വീട്ടിലേയ്ക്കുള്ള ലൈനാണ് പോയതെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ശരിയാക്കാനും ഇവർക്കു മടിയില്ല.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.