കോട്ടയം: കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളായി ഉയർത്തുമ്പോൾ അവിടങ്ങളിലേയ്ക്ക് മരുന്ന് വിതരണത്തിന് നിയമിക്കപ്പെടുന്ന മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർമാരായി ബി എസ് സി നേഴ്സുമാരെ മാത്രം നിയമിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ് അസ്സോസിയേഷൻ (കെ പി പി എ) കോട്ടയം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഈ തസ്തികയിൽ ഫാർമസിസ്റ്റുകളെ കൂടി ഉൾപ്പെടുത്തണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ പൂർണ്ണമായും നിരാകരിച്ച് നേഴ്സുമാരെ മാത്രം നിയമിക്കാനുള്ള നീക്കം നീതിയുക്തമല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.
1603 ബി എസ് സി നേഴ്സുമാരെ മാത്രം നിയമിക്കാനാണ് കേരള സർക്കാരിന്റെ നീക്കം നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച എല്ലാ വിഭാഗങ്ങളേയും ഉൾപ്പെടുത്തി എഴുത്ത് പരീക്ഷ നടത്തിയാണ് യോഗ്യരായവരെയാണ് തെരഞ്ഞെടുക്കേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യ മന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകുന്നതിനും ഫാർമസിസ്റ്റുകളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടുത്തി സമര പരിപാടികളുമായി മുന്നോട്ട് പോകുവാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ജയറാം സി എസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നവജി, ട്രഷറർ ടിനി രാജൻ, കമ്മിറ്റിയംഗങ്ങളായ ഗിരീഷ്, അരുൺ, മിഥുൻ, ഹാഫിസ്, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.