പാലാ: പാലായുടെ വിവിധ മേഖലകളിൽ ഉണ്ടായ ശക്തമായ കാറ്റിലും ചുഴലിക്കാറ്റിലും വൻ നാശം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കാറ്റ് പടിഞ്ഞാറ്റിൻകര, പാളയം മേഖലയിൽ വൻ നാശം സൃഷ്ടിച്ചു. നിരവധി വൻമരങ്ങൾ നിലംപൊത്തി. റബ്ബർ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങൾ വീണ് നിരവധി വീടുകൾക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ വൻ നാശം വിതച്ചാണ് ചുഴലിക്കാറ്റ് കടന്നു പോയത്. വാഴ, തെങ്ങ്, ആഞ്ഞിലി, പ്ലാവ് ഉൾപ്പെടെയുള്ളവ പിഴുതെറിയപ്പെട്ടു. ഒട്ടേറെ വീടുകൾക്കു മുകളിൽ മരങ്ങൾ വീണു കിടക്കുകയാണ്.
വള്ളിച്ചിറയിൽ വൻ വൃക്ഷങ്ങൾ കടപുഴകി വീണു പാലാ- വൈക്കം റൂട്ടിൽ ഗതാഗതം നിലച്ചു. ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് ഉദ്യോസ്ഥർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ശക്തമായ കാറ്റിൽ മേലമ്പാറ ഭാഗത്തും കനത്ത നാശം സംഭവിച്ചു. നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.
വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം വിഛേദിച്ചിക്കപ്പെട്ടു. അഡ്വ രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള അനപ്പുര പൂർണമായും തകർന്നെങ്കിലും ബ്രഹ്മദത്തൻ എന്ന ആന പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.
മഴയും ചില സമയങ്ങളിൽ കാറ്റും തുടരുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ വെള്ളപ്പൊക്ക ഭീഷണി ഇല്ല. എന്നാൽ കാലാവസ്ഥ ഈ നിലയിൽ തുടരുകയും മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്താൽ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള സാധ്യതയും നിലനിൽക്കുന്നു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.