പാലാ: ഭരണങ്ങാനത്തു നിന്നും കാണാതായ വിദ്യാർത്ഥിക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നു. ഗെയിം കളിക്കാൻ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെത്തുടർന്നാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്ന് അറിയുന്നു.
ഭരണങ്ങാനം സെൻ്റ് മേരീസ് സ്കൂൾ വിദ്യാർത്ഥി അമ്പാറ നിരപ്പേൽ സ്വദേശിയായ ജോയിൻ ബാബു (14) വിനെ ഇന്നു രാവിലെ മുതൽ കാണാതായതായിട്ടാണ് പോലീസിൽ പരാതി ലഭിച്ചതെന്ന് എസ് ഐ ഷാജി സെബാസ്റ്റ്യൻ അറിയിച്ചു.
രാവിലെ 8.30തോടെ സ്കൂളിൽ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. വീട്ടിലെ 40000 രൂപയോളം കുട്ടിയുടെ കൈയിൽ ഉള്ളതായും അറിയുന്നു. വസ്ത്രങ്ങളും കൈയ്യിൽ കരുതിയിട്ടുള്ളതായി പറയപ്പെടുന്നു. സ്കൂളിൽ വന്ന ശേഷം വസ്ത്രം മാറിയാണ് പോയതെന്നു കരുതുന്നു.
ഫ്രീ ഫയർ ഗെയിം കളിക്കാൻ ഫോൺ നൽകണമെന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നു. സഹോദരങ്ങൾക്കു ഫോൺ ഉള്ള കാര്യം നിരന്തരം വീട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പത്താം ക്ലാസ് പാസ്സായ ശേഷം ഫോൺ വാങ്ങി നൽകാമെന്നു വീട്ടുകാർ പറഞ്ഞിരുന്നു.
വിവിധ സ്ഥലങ്ങളിലെ മൊബൈൽ ഷോപ്പുകളിൽ വിദ്യാർത്ഥി എത്തിയോ എന്ന് അന്വേഷിച്ചുവെങ്കിലും എത്തിയതായി വിവരം ലഭിച്ചിട്ടില്ല. വൈകുന്നേരത്തോടു കൂടി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വിവരങ്ങൾ കിട്ടുന്നവർ +919745050337 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.