പാലാ: ലോകാരാധ്യമായ ഭാരത പൈതൃകത്തിൻ്റെ മുഴുവൻ നന്മകളും ഉൾക്കൊള്ളുന്ന സമൂർത്തഭാവമാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹത്തെ 1982-ൽ മാത്രം ഇറങ്ങിയ സിനിമമൂലമാണ് ലോകം അറിഞ്ഞതെന്ന നരേന്ദ്ര മോദിയുടെ പരാമർശം ഏറെ ക്രൂരമായിപ്പോയെന്ന് മുൻ എം പി ഫ്രാൻസീസ് ജോർജ് പറഞ്ഞു. മജ്ജയും മാംസവുമായി ഗാന്ധിജിയെപ്പോലെ ഒരാൾ ഉണ്ടായിരുന്നോ എന്ന് വരും നൂറ്റാണ്ടുകളിൽ ആളുകൾ ചിന്തിക്കുന്ന അമാനുഷിക ഭാവമായിരുന്നു ഗാന്ധിജിയുടേതെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പോലും പറഞ്ഞിരിക്കെ മോദി പരാമർശം രാജ്യത്തെ ഞെട്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം ജില്ലാ ഗാന്ധിദർശൻവേദി പാലാ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ന്നദ്ദേഹം. ജില്ലാ പ്രസിഡണ്ട് പ്രസാദ് കൊണ്ടൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ, ആർ പ്രേംജി, സന്തോഷ് മണർകാട്, വിഷ്ണു ചെമ്മുണ്ടവള്ളി, അഡ്വ.എസ് തോമസ്, സോമിച്ചൻ ചൊവ്വാറ്റുകുന്നേൽ, തോമസ് കുട്ടി നെച്ചിക്കാട്ട്, ഉണ്ണി കുളപ്പുറം, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, റ്റോമി കളപ്പുരയ്ക്കൽ, തോമസ് താളനാനി, രാഹുൽ പി.എൻ ആർ, അഡ്വ.ആർ മനോജ്, മാത്തുക്കുട്ടി കണ്ടത്തിപ്പറമ്പിൽ, കെ.റ്റി തോമസ്, അഡ്വ.സോമനാഥൻ ഇടനാട്, രാജേന്ദ്രബാബു, സെബാസ്റ്റ്യൻ പനയ്ക്കൽ, തോമസ് പാതിപുരയിടത്തിൽ, റ്റോമി തെങ്ങും പള്ളിൽ എന്നിവർ പ്രസംഗിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.