Subscribe Us



സ്വത്തു തർക്കം: വെടിയേറ്റ മാതൃസഹോദരനും മരിച്ചു

കാഞ്ഞിരപ്പള്ളി: സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നു വെടിയേറ്റു ചികിത്സയിലായിരുന്ന  മാതൃസഹോദരനും മരിച്ചു.തലയിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ  മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലിൽ രാജു-78) യാണ് ഇന്നു പുലർച്ചെ 12.30നുമാണു മരിച്ചത്. മരിച്ചത്. മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50) വെടിവയ്പ്പിൽ തത്ക്ഷണം മരണപ്പെട്ടിരുന്നു.

രഞ്ജുവിന്റെ ജ്യേഷ്ഠൻ ജോർജ് കുര്യനെ (52) പോലീസ് അറസ്റ്റ് ചെയ്തു. തടസ്സം പിടിക്കുന്നതിനിടെയാണു മാത്യുവിനു വെടിയേറ്റത്. ഇന്നലെ വൈകിട്ടു 4നു മണ്ണാറക്കയത്തെ കുടുംബവീട്ടിലാണു സംഭവം.

കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോർജ് കുര്യൻ. ബിസിനസിൽ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തിൽനിന്നു രണ്ടര ഏക്കർ കഴിഞ്ഞ ദിവസം ജോർജ് പിതാവിൽനിന്ന് എഴുതിവാങ്ങിയിരുന്നു.

ഈ സ്ഥലത്തു വീടുകൾ നിർമിച്ചു വിൽക്കാനായിരുന്നു ജോർജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

Post a Comment

0 Comments